Breaking
13 Apr 2026, Mon

ഹോർമുസിൽ ആക്രമിക്കപ്പെട്ട എണ്ണക്കപ്പലുകൾ… ഇറാൻ ,ഇറാഖ് യുദ്ധത്തിലെ തീവ്രദിനങ്ങൾ

1984 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ് യുദ്ധത്തിലെ ഏറ്റവും അപകടകരമായ ഘട്ടമായിരുന്നു ടാങ്കർ യുദ്ധം. കരയിലെ പോരാട്ടങ്ങൾക്കപ്പുറം, ഇരുരാജ്യങ്ങളും പേർഷ്യൻ ഉൾക്കടലിലെ എണ്ണ ടാങ്കറുകളെയും വ്യാപാരക്കപ്പലുകളെയും ആക്രമിക്കാൻ തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതകളിലൊന്ന് യുദ്ധക്കളമായി.

What you should read next

ഹോർമുസ് കടലിടുക്കിൽ നിർബാധം പറന്ന് ‘അമേരിക്കൻ ഭീമൻ വിമാനങ്ങൾ’: സ്ട്രാറ്റോടാങ്കറുകളുടെ നീക്കങ്ങൾ ലക്ഷ്യമിടുന്നത് എന്ത്?

ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി പോകുന്ന ടാങ്കറുകളെ ഇറാഖ് ലക്ഷ്യമിട്ടു തുടങ്ങിയതോടെയാണ് സംഘർഷം തുടങ്ങിയത്. എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുന്നതിലൂടെ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കാമെന്നും യുദ്ധത്തിന് പണം കണ്ടെത്താനുള്ള ശേഷി ഇല്ലാതാക്കാമെന്നും ഇറാഖ് കണക്കുകൂട്ടി. ഇറാഖി യുദ്ധവിമാനങ്ങൾ, പ്രത്യേകിച്ച് ഇറാന്റെ പ്രധാന കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപമുള്ള ടാങ്കറുകൾക്കും എണ്ണ ടെർമിനലുകൾക്കും നേരെ ആക്രമണം നടത്തി.

What you should read next

4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യ വിറച്ചു! ‘അജയ്യമായ’ കോട്ടയ്ക്ക് നേരെ പ്രഹരം: എന്താണ് ഇറാന്റെ ആ രഹസ്യ ആയുധം!

പലതരം തന്ത്രങ്ങൾ

മറുപടിയായി, ഇറാഖിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് ഇറാൻ സംഘർഷം വ്യാപിപ്പിച്ചു. കടൽ മൈനുകൾ, മിസൈലുകൾ, ചെറുബോട്ടുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിങ്ങനെ പലതരം തന്ത്രങ്ങൾ ഇറാൻ പ്രയോഗിച്ചു. ഈ ആക്രമണങ്ങൾ രാജ്യാന്തര കപ്പൽ വ്യവസായത്തിൽ കനത്ത ആശങ്ക സൃഷ്ടിച്ചു. പേർഷ്യൻ ഉൾക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ ഇൻഷുറൻസ് തുക കുതിച്ചുയർന്നു. പല കപ്പൽ കമ്പനികളും ഈ മേഖലയിലേക്ക് കപ്പലുകൾ അയയ്ക്കുന്നത് നിർത്തി.

ADVERTISEMENT

‘ഓപ്പറേഷൻ ഏണസ്റ്റ് വിൽ’

എൺപതുകളുടെ അവസാനത്തോടെ സ്ഥിതിഗതികൾ രൂക്ഷമായി. ഇതോടെ അമേരിക്ക ‘ഓപ്പറേഷൻ ഏണസ്റ്റ് വിൽ’ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു.ടാങ്കർ യുദ്ധകാലത്ത് 400-ലധികം വ്യാപാരക്കപ്പലുകൾ ആക്രമിക്കപ്പെടുകയും നൂറുകണക്കിന് നാവികർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുകയും ചെയ്തു. 1988-ൽ ഇറാൻ-ഇറാഖ് യുദ്ധം അവസാനിച്ചതോടെ ടാങ്കർ യുദ്ധത്തിനും തിരശ്ശീല വീണു.

ADVERTISEMENT

Follow the Topics

Defence Sector

Iran Nuclear Deal

Add as a preferred source on Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *