Breaking
13 Apr 2026, Mon

ഇന്‍റർനെറ്റോ… അതെന്ത് സാധനം! കാലത്തിനൊത്ത് മാറാത്ത എറിത്രിയ

ബാങ്കിംഗ് സേവനങ്ങൾ മുതൽ വിദ്യാഭ്യാസം വരെ ഇന്‍റർനെറ്റിനെ ആശ്രയിക്കുന്ന ലോകത്ത്, ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഓഫ്‌ലൈനായി കഴിയുന്ന ഒരു രാജ്യത്തെക്കുറിച്ച് ആലോചിട്ടുണ്ടോ, അങ്ങനെയാരു രാജ്യമാണ് എറിത്രിയ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ രാജ്യത്തെ ഒട്ടുമിക്ക ജനങ്ങൾക്കും ഇന്‍റർനെറ്റ് സൗകര്യം ലഭ്യമല്ല. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എറിത്രിയ എന്ന രാജ്യത്തിന്‍റെ സ്ഥാനം. ലോകത്തിലെ ഏറ്റവും കുറഞ്ഞ കണക്റ്റിവിറ്റിയുള്ള രാജ്യങ്ങളിലൊന്നായിട്ടാണ് എറിത്രിയ വിശേഷിപ്പിക്കപ്പെടുന്നത്.

പൗരന്മാർക്ക് ഇന്‍റർനെറ്റ് ലഭ്യത വളരെ പരിമിതമാണ്. അന്താരാഷ്ട്ര കണക്കുകൾ പ്രകാരം, ജനസംഖ്യയുടെ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇവിടെ ഇന്‍റർനെറ്റ് ലഭിക്കുന്നുള്ളൂ. ഭൂരിഭാഗം ആളുകളും പരമ്പരാഗത ആശയവിനിമയ മാർഗങ്ങളാണ് ഇപ്പോഴും ആശ്രയിക്കുന്നത്.

പ്രധാന നഗരങ്ങൾക്ക് പുറത്ത് ഡിജിറ്റൽ കണക്റ്റിവിറ്റി വളരെ അപൂർവമാണ്. എറിത്രിയയിലെ ഇന്‍റർനെറ്റ് സംവിധാനം പൂർണമായും സർക്കാരിന്‍റെ കർശന നിയന്ത്രണത്തിലാണ്. സർക്കാർ നടത്തുന്ന നെറ്റ്‌വർക്കുകൾ വഴി മാത്രമാണ് പ്രധാനമായും ഇന്‍റർനെറ്റ് ലഭ്യമാകുന്നത്, ഇതിന്‍റെ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുമുണ്ട്.

സ്വകാര്യ ഇന്‍റർനെറ്റ് സേവനങ്ങൾ പരിമിതമാണ്. അധികാരികൾ ഓൺലൈൻ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ സാധാരണ പൗരന്മാർക്ക് ഇന്‍റർനെറ്റ് സ്വതന്ത്രമായി ഉപയോഗിക്കുന്നത് പ്രയാസകരമാണ്.

എറിത്രിയയിലെ മോശം അടിസ്ഥാന സൗകര്യങ്ങളാണ് കുറഞ്ഞ കണക്റ്റിവിറ്റിക്കുള്ള മറ്റൊരു പ്രധാന കാരണം. ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വ്യാപകമല്ല, മൊബൈൽ ഇന്‍റർനെറ്റ് പരിധി പരിമിതവുമാണ്.

ഉയർന്ന ചെലവും കുറഞ്ഞ വേഗതയും കാരണം ഇന്‍റർനെറ്റ് ലഭ്യമാകുന്നവർപോലും അത് ഉപയോഗിക്കാൻ മടിക്കുന്നു. എറിത്രിയയിൽ ഇന്‍റർനെറ്റ് കഫേകൾ ഉണ്ടെങ്കിലും അവയുടെ എണ്ണം കുറവാണ്, അതൊടൊപ്പം കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെയുള്ള പൗരന്മാർക്ക് സ്വന്തമായി കന്പ്യൂട്ടറുകളോ ഇന്‍റർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ഫോണുകളോ ഇല്ലാത്തത് എറിത്രിയയും മറ്റ് രാജ്യങ്ങളും തമ്മിൽ വലിയ ഡിജിറ്റൽ വിടവ് സൃഷ്ടിക്കുന്നതിനു കാരണമാകുന്നു.

ഇന്‍റർനെറ്റിന്‍റെ അഭാവം വിദ്യാഭ്യാസം, ബിസിനസ്, ആശയവിനിമയം എന്നീ മേഖലകളെ സാരമായി ബാധിക്കുന്നുമുണ്ട്. വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ല. ബിസിനസുകൾക് ആഗോള വിപണികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനും സാധിക്കുന്നില്ല.

ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വിവരകൈമാറ്റങ്ങൾ ഏറെ മന്ദഗതിയിലാണ്. ലോകം അതിവേഗ ഡിജിറ്റൽ വളർച്ചയിലേക്ക് കുതിക്കുമ്പോഴും എറിത്രിയ ഇപ്പോഴും പിന്നിലാണ്.

Eritrea No mobile Internet access Tech

By admin

Leave a Reply

Your email address will not be published. Required fields are marked *