ഇസ്രയേലിന്റെയും അമേരിക്കയുടെയും കനത്ത വ്യോമാക്രമണത്തിൽ തകർന്ന തങ്ങളുടെ പ്രധാന ആണവനിലയങ്ങളിൽ വമ്പൻ നീക്കങ്ങളുമായി ഇറാൻ. തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ പുതിയ മേൽക്കൂരകൾ സ്ഥാപിച്ച് സാറ്റലൈറ്റിൽനിന്നുള്ള ദൃശ്യങ്ങൾ മറയ്ക്കുകയാണ് ഇറാൻ ഭരണകൂടമെന്ന് ഉപഗ്രഹചിത്രങ്ങൾ വിലയിരുത്തി പ്രതിരോധ രംഗത്തെ വിദഗ്ദർ പറയുന്നു. ഇസ്ഫാഹാൻ (Isfahan), നടാൻസ് (Natanz) എന്നീ ആണവനിലയങ്ങളിലാണ് ഈ പുതിയ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഉപഗ്രഹങ്ങൾ കാണാതിരിക്കാൻ ‘കവചം’
20 MINUTES AGO
ആണവനിലയങ്ങളിൽ വലിയ കവചം,ആകാശനിരീക്ഷണം മറച്ചു; വമ്പൻ നീക്കങ്ങളുമായി ഇറാൻ, ആശങ്കയിൽ ലോകം
31 MINUTES AGO
കാരുണ്യ ലോട്ടറി KR-740 നറുക്കെടുപ്പ് ഫലം: Karunya Lottery Results KR-740
Kerala Lottery Results
33 MINUTES AGO
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Latest News
പ്ലാനറ്റ് ലാബ്സ് പിബിസി പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങൾ പ്രകാരം, ജൂണിൽ ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്ക് മുകളിലാണ് പുതിയ മേൽക്കൂരകൾ ഉയർന്നിരിക്കുന്നത്. ഇതോടെ ആകാശത്തുനിന്നുള്ള നിരീക്ഷണം അസാധ്യമായിരിക്കുകയാണ്. യുഎൻ ആണവ ഏജൻസിയായ ഐഎഇഎ ഇൻസ്പെക്ടർമാർക്ക് നിലവിൽ ഈ സൈറ്റുകളിലേക്ക് പ്രവേശനമില്ലാത്തതിനാൽ, ആണവനിലയങ്ങൾക്കുള്ളിൽ ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കാൻ മറ്റ് മാർഗങ്ങളില്ല.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുറേനിയം സ്റ്റോക്കുകളും മറ്റ് പ്രധാന സാമഗ്രികളും അമേരിക്കയുടെയോ ഇസ്രയേലിന്റെയോ കണ്ണിൽപ്പെടാതെ മാറ്റാനോ പരിശോധിക്കാനോ ഉള്ള ശ്രമമാണിതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിന് പകരം അവശിഷ്ടങ്ങൾക്കുള്ളിലെ തന്ത്രപ്രധാനമായ വസ്തുക്കൾ വീണ്ടെടുക്കാനാണ് ഇറാൻ മുൻഗണന നൽകുന്നത്.
‘പിന്നെന്താ ആരും പോകാഞ്ഞത്’? ആ ചോദ്യം അവസാനിക്കും;. ചന്ദ്രനെച്ചുറ്റാൻ പോകുന്നു, ഈ ഫെബ്രുവരിയിൽ!
വീണ്ടും ശ്രദ്ധേയമായി നടാൻസ്
നടാൻസ് ആണവനിലയം നേരത്തെയും ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഏകദേശം 19,000 സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. 2007-2010 കാലഘട്ടത്തിൽ നടന്ന ‘സ്റ്റക്സ്നെറ്റ്’സൈബർ ആക്രമണമാണ് ഇതിൽ പ്രധാനം. യുഎസ്, ഇസ്രയേലി ഇന്റലിജൻസ് ഏജൻസികൾ വികസിപ്പിച്ച ഈ ഡിജിറ്റൽ വൈറസ്, ആണവനിലയത്തിലെ സോഫ്റ്റ്‌വെയറുകളെ ബാധിക്കുകയും സെൻട്രിഫ്യൂജുകൾ സ്വയം നശിക്കാൻ കാരണമാവുകയും ചെയ്തിരുന്നു. ഹാർഡ്‌വെയറുകളെ നേരിട്ട് തകർക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ സൈബർ വൈറസായിരുന്നു ഇത്.
യുദ്ധഭീഷണി മുഴക്കി ട്രംപ്
ഇറാനിലെ പ്രക്ഷോഭകാരികളെ ക്രൂരമായി അടിച്ചമർത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തുണ്ട്. ഇറാൻ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ മധ്യേഷ്യയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
മണിക്കൂറിന് 15 ലക്ഷം രൂപ! ഇറാന്റെ ഓരോ ചലനവും അറിയാൻ അമേരിക്ക ഒഴുക്കുന്നത് ശതകോടികള്‍; ആകാശത്ത് ‘റീപ്പറും’ ‘ട്രൈറ്റണും’!
യുറേനിയം സംപുഷ്ടീകരണം സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നാണ് ഇറാൻ അവകാശപ്പെടുന്നത് എങ്കിലും, ആണവായുധ നിർമ്മാണത്തിലേക്ക് അവർ നീങ്ങുകയാണെന്ന് ഇസ്രയേലും പാശ്ചാത്യ രാജ്യങ്ങളും ഭയക്കുന്നു. പുതിയ സാഹചര്യത്തിൽ ഇറാൻ-അമേരിക്കൻ ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.

