ഗൾഫ് ഓഫ് ഒമാനിൽ ഡ്രോണുകളാലുള്ള നിരീക്ഷണം ശക്തമായി തുടരുകയാണ്. യുഎസും ഇറാനും തമ്മിൽ ചർച്ച നടക്കുമ്പോഴും, അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണിനെ’ ഇറാൻ തീരത്ത് വിന്യസിച്ചിരിക്കുകയാണ്. ഇത് ഇറാന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
30 ദിവസംകൊണ്ട് ചൊവ്വയിലെത്താം..പ്ലാസ്മ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുമായി റഷ്യ
‘എബ്രഹാം ലിങ്കണെ’ ലക്ഷ്യമിട്ട് നീങ്ങിയ ഇറാൻ ഡ്രോണിനെ അമേരിക്ക തകർത്തതിന് പിന്നാലെയാണ് മേഖലയിൽ നിരീക്ഷണം ശക്തമായിരിക്കുന്നു. അമേരിക്കൻ നീക്കങ്ങൾ നിരീക്ഷിക്കാൻ ഷാഹെദ്, ഫോട്‌റോസ് തുടങ്ങിയ ദീർഘദൂര ഡ്രോണുകളെയാണ് ഇറാൻ വിന്യസിച്ചിരിക്കുന്നത്.
ഇറാൻ ഡ്രോണുകൾ അമേരിക്കൻ കപ്പലുകളെ നിരീക്ഷിക്കുമ്പോൾ, തിരിച്ച് ഇറാന്റെ മുങ്ങിക്കപ്പലുകളെ (Submarines) വരെ വെള്ളത്തിനടിയിൽ കണ്ടെത്തി തകർക്കാൻ കഴിവുള്ള ‘പി-8 പോസൈഡോണും’ മേഖലയിലേക്കെത്തിയിരുന്നു.ചുരുക്കത്തിൽ, ഡ്രോണും പോസൈഡോണും ആകാശത്തും വിമാനവാഹിനിക്കപ്പലുകൾ സമുദ്രത്തിലും നിരക്കുന്നതോടെ ഹോർമുസ് കടലിടുക്ക് സമ്പൂർണ നീരീക്ഷണ വലയത്തിലാണ്.
What you should read next
സിംകാർഡുകളിൽനിന്നും ലഭിച്ചത് 191 ഗ്രാം സ്വർണം; വിഡിയോ വൈറലായതോടെ പഴയ സിം തേടി ആളുകൾ, പക്ഷേ..
ഇറാൻ ഡ്രോൺ നീരീക്ഷണത്തിൽ അയവ് വരുത്തിയിട്ടില്ല
ADVERTISEMENT
യുഎസ് വിമാനവാഹിനിക്കപ്പലിന് അടുത്തേക്ക് വന്ന ഇറാന്റെ ഷാഹെദ് ഡ്രോണിനെ കഴിഞ്ഞയാഴ്ച അമേരിക്കയുടെ അത്യാധുനിക എഫ്-35 (F-35) യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു. അതിനുശേഷവും ഇറാൻ ഡ്രോൺ നീരീക്ഷണത്തിൽ അയവ് വരുത്തിയിട്ടില്ല.
എന്തുകൊണ്ട് ഈ ഡ്രോണുകൾ?
ADVERTISEMENT
ഇറാൻ ഉപയോഗിക്കുന്ന ഷാഹെദ്-129, ഫോട്‌റോസ് തുടങ്ങിയ ഡ്രോണുകൾ 20 മണിക്കൂറിലധികം തുടർച്ചയായി പറക്കാൻ ശേഷിയുള്ളവയാണ്. ഗൾഫ് ഓഫ് ഒമാനിലെ കപ്പൽ പാതകളും അതിർത്തികളും നിരീക്ഷിക്കാൻ ഇവയ്ക്ക് സാധിക്കും
കടലിലേക്ക് ആണ്ടുപോയ അദ്ഭുതലോകം! സാന്റോറിനി തന്നെയോ അറ്റ്ലാന്റിസ് ?
ചുരുക്കത്തിൽ, അത്യാധുനിക യുദ്ധവിമാനങ്ങളെ നേരിടാൻ കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഡ്രോണുകളെ ഉപയോഗിച്ച് ഇറാൻ നടത്തുന്ന ഈ നീക്കം അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ADVERTISEMENT

