‘വെടിയുണ്ടകൾ ചീറിപ്പായുന്നതിന്റെ നടുവിൽ ഒരു ടെന്റടിച്ചാലോ..? ’– സംഗതി അൽപം കടന്നുപോയ ‘ഫാന്റസി’ ആണെങ്കിലും അത്തരമൊരു അവസ്ഥയിലാണ് ഇപ്പോൾ ചൈനയും മറ്റു രാജ്യങ്ങളും. ചൈനയുടെ കാര്യം അതിലും കഷ്ടമാണ്. ടെന്റിന് തീപിടിച്ചാൽ പുറത്തിറങ്ങി രക്ഷപ്പെടാൻ ഒരു വണ്ടി പോലുമില്ലാത്ത സാഹചര്യം. ‘ഇറങ്ങിയോടണം’ എന്നു പറയാൻ വരട്ടെ, സ്ഥലം ബഹിരാകാശമാണ്. വെടിയുണ്ടയേക്കാൾ വേഗതയുള്ള, കുപ്പിച്ചില്ലിനേക്കാൾ നൂറുമടങ്ങ് മൂർച്ചയുള്ള, കണ്ണുകൊണ്ട് കാണാൻ പോലുമാകാത്ത വസ്തുക്കൾ ചീറിപ്പായുന്ന ഇടം. അതിനിടയിൽ പെട്ടുകിടക്കുകയാണ് ചൈനയുടെ സ്പേസ് സ്റ്റേഷനായ ടിയാൻഗോംങും അതിനുള്ളിലെ യാത്രക്കാരും. ചൈനീസ് സ്പേസ് സ്റ്റേഷനായ ടിയാൻഗോംങ്ങിലേക്ക് ഗവേഷകരെ ഭൂമിയിൽനിന്ന് എത്തിക്കുന്ന ബഹിരാകാശ യാത്രാ പദ്ധതിയാണ് ഷെൻഷോ. ഭൂമിയിൽനിന്നുള്ള യാത്രക്കാരുമായി ടിയാൻഗോംങ് സ്റ്റേഷനിലെത്തി അവിടെയുള്ള യാത്രക്കാരുമായി ഭൂമിയിലേക്ക് തിരികെ മടങ്ങുന്നതാണ് ഷെൻഷോ പേടകങ്ങളുടെ രീതി. എന്നാൽ ഇത്തവണ
വെടിയുണ്ട വേഗത്തിൽ പറക്കും സ്ക്രൂ; ഉപഗ്രഹങ്ങൾക്ക് ഭീഷണിയായി ബഹിരാകാശ മാലിന്യം; മിഷൻ ഷെൻഷോയ്ക്ക് സംഭവിച്ചത് മുന്നറിയിപ്പ്

