ലക്നൗ ∙ ആൺ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചതിനു സഹോദരൻ 22 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തി. ഷാജഹാൻപൂർ ജില്ലയിലെ ഇറ്റോറ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. ഷേർ സിങ്ങാണ് സഹോദരി നൈനാ ദേവിയെ കൊലപ്പെടുത്തിയത്. തന്റെ സഹോദരി നിരവധി പുരുഷന്മാരുമായി ഫോണിൽ സംസാരിക്കുകയും വിവാഹാലോചനകൾ നിരസിക്കുകയും ചെയ്തുവെന്നും ആ പകയാണ് കൊലപാതകത്തിനു പിന്നിലെന്നും ഷേർ സിങ്ങ് മൊഴി നൽകിയതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.
കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്ര പരിചരണ വിഭാഗത്തിൽ, ദുബായിലെ സംഗീത പരിപാടി മാറ്റി
നൈനാ ദേവിയുടെ ഫോൺ കൈവശപ്പെടുത്തിയ ഷേർ സിങ് റെക്കോർഡ് ചെയ്ത സംഭാഷണങ്ങൾ കേൾക്കുകയായിരുന്നു. നൈന ഫോൺ തിരികെ എടുക്കാൻ വന്നപ്പോൾ, കോപാകുലനായ പ്രതി മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത ഷേർ സിങ്ങിനെ ചോദ്യം ചെയ്തു വരികയാണ്.

