കുപ്രസിദ്ധ രാജ്യാന്തര ഭീകരസംഘടനയായ അൽ ഖായിദ തങ്ങളുടെ 4 പതിറ്റാണ്ടു നീണ്ട ചരിത്രത്തിലാദ്യമായി ഒരു രാജ്യത്തിന്റെ അധികാരം പിടിക്കാനൊരുങ്ങുകയാണെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. ആഫ്രിക്കൻ രാജ്യമായ മാലിയിലാണ് അൽ ഖായിദയുടെ അനുചരർ എന്നു വിളിക്കാവുന്ന ജെഎൻഐഎം എന്ന ഭീകരസംഘടന ശക്തിപ്രാപിക്കുന്നത്. മാലിയുടെ തലസ്ഥാനമായ ബമാകോ ഏതു നിമിഷവും ജെഎൻഐഎം പിടിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
പുക വമിക്കുന്ന ഒരു കറുത്ത സ്‌ലാബ്! വന്നത് ബഹിരാകാശത്തുനിന്നോ അതോ ചൈനയുടെ രഹസ്യ സംവിധാനമോ? അമ്പരപ്പ്
സൈനികഭരണമാണു നിലവിൽ മാലിയിൽ. എന്നാൽ ജെഎൻഐഎം തലസ്ഥാനമൊഴിച്ചുള്ള പലമേഖലകളിലും ശക്തമായി കഴിഞ്ഞു. തലസ്ഥാനത്തേക്കുള്ള ഭക്ഷണ, ഇന്ധന വിതരണമൊക്കെ ജെഎൻഐഎം തടഞ്ഞുതുടങ്ങിയിട്ടുണ്ട്. സൈനിക സർക്കാർ ഇവരെ ചെറുക്കാനാകാതെ വലയുകയാണ്. ആറായിരത്തോളം പേർ ജെഎൻഐഎം ഭീകരസംഘടനയിൽ അംഗങ്ങളായുണ്ട്. മാലി കൂടാതെ നൈജർ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിലും ഇവർ ശക്തിയാർജിക്കുകയാണ്. ആഫ്രിക്കയിലെ എട്ടാമത്തെ വലിയ രാജ്യമാണു മാലി.2.32 കോടി ജനങ്ങൾ ഇവിടെയുണ്ട്.
ഈ രാജ്യം അൽ ഖായിദയുടെ കൈകളിലേക്ക്… ആദ്യമായി അധികാരം പിടിക്കുമോ ഭീകരസംഘടന; മുന്നറിയിപ്പ്
കുപ്രസിദ്ധി നേടിയ സെപ്റ്റംബർ 11
അൽഖ്വയ്ദ എന്ന, മുൻപ് ആരും അറിയാത്ത സംഘടനയും ഒസാമ ബിൻ ലാദൻ എന്ന ഭീകരനേതാവും ലോകമെമ്പാടും കുപ്രസിദ്ധി നേടിയ സംഭവമായിരുന്നു സെപ്റ്റംബർ 11.ലോകവ്യാപാരഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണു.മൂവായിരത്തോളം ആളുകളാണ് അന്നു മൂന്നു സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണങ്ങളും ഭീകരരും അതിനു മുൻപ് പലരാജ്യങ്ങളിലും പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ചർച്ചചെയ്യപ്പെട്ട മറ്റൊരു സംഭവമില്ലായിരുന്നു.
Image Credit: Canva
ആക്രമണത്തിൽ പേടിച്ച് യുഎസ് ഏഷ്യയിലെ ഇടപെടലുകൾ നിർത്തുമെന്ന് ഒസാമ ബിൻ ലാദൻ പ്രതീക്ഷിച്ചിരുന്നെന്ന് വിദഗ്ധർ പറയുന്നു. ലാദനെ തങ്ങൾക്കു കൈമാറാനുള്ള യുഎസിന്റെ ആവശ്യം താലിബാൻ നിരസിക്കുകയും ചെയ്തു. ഇതോടെ 2001 ഒക്ടോബർ ഏഴിന് അമേരിക്ക തിരിച്ചടി തുടങ്ങി. 20 വർഷങ്ങളോളം നീണ്ട അഫ്ഗാൻ യുദ്ധത്തിനു തുടക്കമാകുകയായിരുന്നു. ഡിസംബർ ആറോടെ താലിബാൻ ശക്തികേന്ദ്രവും പ്രഭവസ്ഥലവുമായ കാണ്ഡഹാർ നഗരം താലിബാനു നഷ്ടമായി. താമസിയാതെ കാബൂളും. 2011ൽ പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളിസങ്കേതത്തിൽ താമസിച്ചിരുന്ന ബിൻ ലാദനെ യുഎസ് സ്പെഷൽ ഫോഴ്സ് വെടിവച്ചു കൊലപ്പെടുത്തി.
സൗരയൂഥത്തിലേക്ക് അതിവേഗം പാഞ്ഞെത്തിയ ‘അപരിചിതൻ’: 3ഐ/അറ്റ്ലസിനെക്കുറിച്ചറിയേണ്ട 10 കാര്യങ്ങൾ
യുഎസിനെതിരെ ഭീകരാക്രമണങ്ങൾ
തൊണ്ണൂറുകൾ മുതൽ തന്നെ അൽഖ്വയ്ദ യുഎസിനെതിരെ ഭീകരാക്രമണങ്ങൾ നടത്തിയിരുന്നു. 1992ൽ യെമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന ഹോട്ടലുകളിൽ നടത്തിയ സ്ഫോടനവും 1995ൽ സൗദി അറേബ്യയിലെ റിയാദിൽ യുഎസ് സൈനിക പരിശീലനകേന്ദ്രത്തിനു സമീപം നടത്തിയ കാർ ബോംബ് സ്ഫോടനവും 1998ൽ കെനിയയിലെ നയ്റോബിയിലും ടാൻസാനിയയിലെ ദാറുസ്സലാമിലും യുഎസ് എംബസികൾക്കു നേർക്കു നടത്തിയ സ്ഫോടനങ്ങളുമെല്ലാം ഇക്കൂട്ടത്തിൽ പെട്ടിരുന്നു.
Osama Bin Laden
Defence Sector
South Africa
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

