Breaking
31 Mar 2026, Tue

ഇറാൻ ആയുധമാക്കുമോ ആ 400 കി.ഗ്രാം! നിർണായക ‘ഫത്‌വ’ മരിച്ചെന്ന്; മുജ്തബയുടെ നീക്കത്തിൽ നിഗൂഢത

പതിറ്റാണ്ടുകളായി ‘സമാധാനപരമായ ആണവപദ്ധതി’ എന്ന് ഇറാൻ ആവർത്തിച്ചുപറഞ്ഞ വാചകങ്ങൾ ഇപ്പോൾ മാറുകയാണ്. പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ മരണവും ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാനെ പുതിയൊരു തീരുമാനത്തിലേക്ക് നയിക്കുമോ?

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഇറാന്റെ രഹസ്യ ആണവപദ്ധതി ലോകത്തിനു മുന്നിൽ വെളിപ്പെട്ടപ്പോൾ, ആയുധമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ടെഹ്‌റാൻ ലോകത്തോട് പറഞ്ഞത്. ഇസ്‌ലാമിക നിയമപ്രകാരം ആണവായുധങ്ങൾ നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ച് പരമോന്നത നേതാവ് ഖമനയി ഒരു ‘ഫത്‌വ’ (മതപരമായ വിധി) പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. ഖമനയിയുടെ മരണം, ഇസ്രയേലിന്റെ നേരിട്ടുള്ള ആക്രമണങ്ങൾ, അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ എന്നിവ ഇറാനെ മറ്റൊരു ദിശയിലേക്ക് ചിന്തിപ്പിക്കുകയാണ്.

സദ്ദാം പിടിക്കാൻ നോക്കിയ ‘സ്വർണ്ണക്കോട്ട’; ഇപ്പോൾ ട്രംപും! അമേരിക്കയുടെ അംഫിബിയസ് ലാൻഡിങിനെതിരെ ഇറാന്റെ വമ്പൻ തയാറെടുപ്പ്

∙ ഫത്‌വയുടെ പ്രസക്തി നഷ്ടമായോ?

‘ആണവ ഫത്‌വ മരിച്ചുകഴിഞ്ഞു,’ എന്നാണ് ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രിറ്റ പാഴ്സി നിരീക്ഷിക്കുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ രണ്ട് ആണവശക്തികൾ (യുഎസും ഇസ്രയേലും) ആക്രമണം നടത്തിയതോടെ, പ്രതിരോധത്തിനായി ആണവായുധം വേണമെന്ന ചിന്ത ഇറാനിലെ ഭരണവർഗത്തിലും പൊതുസമൂഹത്തിലും ശക്തമായിട്ടുണ്ട്.

Teenagers drag a part of a missile that landed in the playground of an elementary school, amid the U.S.-Israel conflict with Iran, in the Israeli settlement Peduel of the Israel-occupied West Bank, March 23, 2026. REUTERS/Amir Cohen

മുൻപ് ഖമനയി പുലർത്തിയിരുന്ന ‘തന്ത്രപരമായ ക്ഷമ’ എന്ന നയം പുതിയ നേതൃത്വം തുടരുമോ എന്നതാണ് പ്രധാന ചോദ്യം. യുറേനിയം സംപുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് എത്തിച്ചിട്ടും ബോംബ് നിർമാണത്തിലേക്ക് ഇറാൻ കടക്കാതിരുന്നത് ഖമനയിയുടെ കടുംപിടുത്തം മൂലമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയി അധികാരമേൽക്കുമ്പോൾ ഈ നിലപാടിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ കരുതുന്നു.

ADVERTISEMENT

∙ മുജ്തബയുടെ നിഗൂഢതയും ഐആർജിസിയുടെ സ്വാധീനവും

പുതിയ പരമോന്നത നേതാവായി കരുതപ്പെടുന്ന മുജ്തബ ഖമനയി ഇതുവരെ തന്റെ ആണവനയം വ്യക്തമാക്കിയിട്ടില്ല. അദ്ദേഹം ഒളിവിൽ കഴിയുന്നത് പലതരത്തിലുള്ള അഭ്യൂഹങ്ങൾക്കും വഴിമാറുന്നുണ്ട്. അതേസമയം, രാജ്യത്തെ സൈനിക ശക്തിയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ആണവനയം മാറ്റണമെന്ന പക്ഷക്കാരാണ്.

FILE — In this Sept. 21, 2016 file photo, an Emad long-range ballistic surface-to-surface missile is displayed by the Revolutionary Guard during a military parade, in front of the shrine of late revolutionary founder Ayatollah Khomeini, just outside Tehran, Iran. At a joint news conference Tuesday, Jan. 31, 2017 with his visiting French counterpart Jean-Marc Ayrault, Iranian Foreign Minister Mohammad Javad Zarif, refused to confirm that the country conducted a recent missile test, saying Iran’s missile program is not part of a 2015 landmark nuclear deal between his country and world powers. (AP Photo/Ebrahim Noroozi, File)

2024ൽ ഐആർജിസി കമാൻഡർ അഹമ്മദ് ഹഖ്തലബ് പറഞ്ഞത്, ഇസ്രയേൽ ഭീഷണി തുടരുകയാണെങ്കിൽ ഇറാന്റെ ആണവ സിദ്ധാന്തത്തിൽ മാറ്റം വരുത്തുന്നത് സ്വാഭാവികമാണെന്നാണ്. നിലവിൽ 400 കിലോഗ്രാമിലധികം ഉയർന്ന അളവിൽ സംപുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ട്. മുജ്തബ പച്ചക്കൊടി കാട്ടിയാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഒന്നിലധികം ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് സാധിക്കുമെന്ന് ചുരുക്കം.

∙ പ്രതിരോധവും ഭീഷണിയും

ഇറാൻ ഒരു ആണവായുധം നിർമിച്ചാൽ അത് ലോകത്തിന്, പ്രത്യേകിച്ച് അമേരിക്കയ്ക്ക് ഭീഷണിയാകുമോ? വിദഗ്ധരുടെ അഭിപ്രായത്തിൽ ഇറാന്റെ മിസൈലുകൾക്ക് അമേരിക്കയിൽ എത്താനുള്ള ശേഷിയില്ല. കൂടാതെ അയ്യായിരത്തിലധികം ആണവായുധങ്ങളുള്ള അമേരിക്കയെ വെല്ലുവിളിക്കാൻ ഏതാനും ബോംബുകൾ കൊണ്ട് ഇറാന് സാധിക്കില്ല. പിന്നെ എന്തിനാണ് ഇറാൻ ഈ നീക്കം നടത്തുന്നത്? പ്രാദേശിക പ്രതിരോധം തന്നെ. ഇസ്രയേൽ, സൗദി അറേബ്യ തുടങ്ങി അയൽരാജ്യങ്ങളെ പ്രതിരോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഒരു ആണവ പരീക്ഷണം നടത്തുന്നതിലൂടെ തങ്ങൾ ഒരു ‘ഗ്ലോബൽ സൂപ്പർ പവർ’ ആണെന്ന് തെളിയിക്കാൻ ഇറാനിലെ തീവ്ര നിലപാടുകാർ ആഗ്രഹിക്കുന്നു.

ലോകത്തെ ഞെട്ടിച്ച കാഴ്ച! ഇറാൻ മിസൈലുകളെ ‘കളിയാക്കി’വിടുന്ന ഇസ്രയേൽ വീടുകളുടെ രഹസ്യമെന്ത്?

ADVERTISEMENT

∙ ആയുധപ്പന്തയത്തിലേക്ക് മിഡിൽ ഈസ്റ്റ്?

ഇറാൻ ആണവായുധം നിർമിച്ചാൽ അത് മേഖലയിൽ ഒരു വലിയ ആയുധപ്പന്തയത്തിന് തുടക്കമിടും. 2018ൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയത് പോലെ, ‘ഇറാൻ ബോംബ് നിർമിച്ചാൽ, എത്രയും വേഗം സൗദിയും അത് പിന്തുടരും.’ ഇത് മിഡിൽ ഈസ്റ്റിനെ ലോകത്തെ ഏറ്റവും അപകടകരമായ മേഖലയാക്കി മാറ്റും.

(Photo: IRIB TV / AFP)

∙ വരാനിരിക്കുന്നത് എന്ത്?

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി പറയുന്നത്, പുതിയ നേതാവിന്റെ നിലപാടുകൾക്കായി കാത്തിരിക്കണമെന്നാണ്. എന്നാൽ ഇറാന്റെ ഉൾപ്രദേശങ്ങളിൽ നിന്ന് ഉയരുന്ന ശബ്ദം മാറ്റത്തിന്റേതാണ്. ‘ഈ യുദ്ധത്തിന് ശേഷം ഇറാൻ ഒരു ആഗോള ശക്തിയായി അംഗീകരിക്കപ്പെടും… അതിനായി നമ്മൾ ആണവായുധം കൈവശം വയ്ക്കണം,’ എന്ന് ഇറാനിലെ മാധ്യമ നിരീക്ഷകർ പരസ്യമായി പറഞ്ഞുതുടങ്ങി.

നേരത്തേ ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണത്തെ ഭയന്നാണ് ഇറാൻ പിന്തിരിഞ്ഞു നിന്നതെങ്കിൽ ഇപ്പോൾ ആ ആക്രമണം നടന്നുകഴിഞ്ഞ സ്ഥിതിക്ക് ‘ഇനി എന്തിന് മടിക്കണം’ എന്ന ചിന്താഗതി ടെഹ്‌റാനിൽ ശക്തമാണ്. വരും മാസങ്ങളിൽ മുജ്തബ ഖമനയി എടുക്കുന്ന തീരുമാനങ്ങൾ ഇറാന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ സമാധാനത്തെ ബാധിച്ചേക്കാം.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *