മണിക്കൂറുകൾ നീണ്ടു നിന്നിരുന്ന
അമ്മായിസംഗമങ്ങൾക്കിന്ന്
പൂർണവിരാമം, അവരുടെ പരദൂഷണ
പ്രസംഗങ്ങളിന്ന് അഞ്ചു മിനിറ്റിന്റെ
ഫോൺ കോളുകളിൽ ഒതുങ്ങി കൂടുന്നു.
പത്ര-മാസികാ-എഴുത്തുകൾ
വായിച്ചുല്ലസിച്ചരുന്ന കാലം കഴിഞ്ഞു.
വാർത്താ- കഥാ- എഴുത്തുകൾ
ADVERTISEMENT
മൊഴികളാരാഞ്ഞു തരുന്ന എ ഐ
ടൂളുകളുടെ സ്വർണയുഗമാണിത്.
ഗുരു-ശിഷ്യബന്ധം മറക്കും വിധം
ഓൺലൈൻ ക്ലാസുകളിന്ന്
ജനമനസ്സുകൾ കീഴടക്കുന്നു.
ഗൂഗിളും ഓപ്പൺ എ ഐയും
പെർപ്ലെക്സിറ്റിയും അധ്യാപകനാകുമ്പോൾ,
വിദ്യാർഥി സമൂഹം
ADVERTISEMENT
അധ്യാപക-ബഹുമാനം പാടെ
മറക്കുന്നു.
കലാലയങ്ങൾ മൊബൈലിലേക്ക്
പറിച്ചു നടുന്ന ലോകത്ത്,
വിദ്യാർത്ഥി-ജീവിതം
അ”രസ”മായിത്തീരുന്നു.
ചാറ്റ്ബോക്‌സുകളുടെയും വിഡിയോകളുടെയും
ഉരുൾപൊട്ടലുകളിൽ ഒലിച്ചു പോകുന്നത്
ADVERTISEMENT
ആയിരങ്ങൾ, “ആ ഒഴുക്കിനെ
ഒളിച്ചോട്ടം എന്ന് മുദ്രകുത്തപ്പെടുന്നു”.

