Breaking
16 Jul 2026, Thu

ടെക്‌നോളജി രംഗത്തെ പ്രമുഖ വനിത വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ, മകനും വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

അറ്റ്ലാന്റ (കോബ് കൗണ്ടി)∙ അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ കോബ് കൗണ്ടിയിൽ പ്രമുഖ ടെക്‌നോളജി എക്സിക്യൂട്ടീവും Georgia Institute of Technology മുൻ വിദ്യാർഥിനിയുമായിരുന്ന ഷിറ്റൽ (ഷീറ്റൽ) വ്രെസിയൻ (57) വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കിർക്ക് ബി. വ്രെസിയൻ (56) അറസ്റ്റിലായി. കോബ് കൗണ്ടി പൊലീസ് നൽകിയ വിവരമനുസരിച്ച്, ചൊവ്വാഴ്ച രാത്രി ഏകദേശം 8 മണിയോടെ സ്മിർനയ്ക്കു സമീപമുള്ള ലോറൽ ക്രീക്ക് ട്രെയിലിലെ വസതിയിൽ വെടിവെപ്പ് നടന്നതായി ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ദമ്പതികളുടെ പ്രായപൂർത്തിയായ മകൻ ജേസൺ വ്രെസിയനും വെടിയേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഷിറ്റൽ വ്രെസിയനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ച് തന്നെ കിർക്ക് ബി. വ്രെസിയനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെലണി മർഡർ, രണ്ട് അഗ്രവേറ്റഡ് അസോൾട്ട് കുറ്റങ്ങൾ, ഫെലണി നടത്തുന്നതിനിടെ തോക്ക് കൈവശം വച്ചതിന് രണ്ട് കുറ്റങ്ങൾ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ജാമ്യമില്ലാതെ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ കാരണം ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്. ഇവർ ബാല്യകാലം ചെലവഴിച്ചത് ഇംഗ്ലണ്ട്, ഇന്ത്യ, ഘാന (പശ്ചിമ ആഫ്രിക്ക) എന്നീ രാജ്യങ്ങളിലാണ്. കൗമാരപ്രായത്തിൽ ഘാനയിലെ അക്ക്രയിൽ നിന്ന് അമേരിക്കയിലേക്ക് എത്തി Georgia Institute of Technology-ൽ കമ്പ്യൂട്ടർ സയൻസ് പഠനം ആരംഭിച്ചു. പിന്നീട് അറ്റ്ലാന്റയിൽ സ്ഥിരതാമസമാക്കി. സോഫ്റ്റ്‌വെയർ എൻജിനീയങിലും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേഖലയിലും രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഷിറ്റൽ വ്രെസിയൻ അടുത്തിടെ Google-ൽ എൻജിനീയറിങ് ലീഡറായി സേവനമനുഷ്ഠിച്ചിരുന്നു. അതിന് മുമ്പ് The Home Depot-ൽ മൊബൈൽ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതികൾക്ക് നേതൃത്വം നൽകിയിരുന്നു. കരിയറിന്റെ ആദ്യകാലത്ത് കാലാവസ്ഥാ സാങ്കേതികവിദ്യയിലും ഫിൻടെക് മേഖലയിലും പ്രവർത്തിച്ചിരുന്ന അവർക്ക് രണ്ട് അമേരിക്കൻ സോഫ്റ്റ്‌വെയർ പേറ്റന്റുകളിലും കണ്ടുപിടിത്തകാരിയായി അംഗീകാരമുണ്ടായിരുന്നു. അറ്റ്ലാന്റയിലെ ടെക് സമൂഹത്തിൽ യുവ എൻജിനീയർമാർക്ക് മാർഗനിർദേശം നൽകിയിരുന്ന മെന്ററെന്ന നിലയിലും ഷിറ്റൽ വ്രെസിയൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *