പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കനക്കുന്നതിനിടെ അമേരിക്കൻ സൈന്യത്തിന് പുതിയ തലവേദന. കഴിഞ്ഞ നാല് ആഴ്ചകൾക്കുള്ളിൽ മാത്രം അമേരിക്കൻ സൈന്യം വിക്ഷേപിച്ചത് 850ലധികം ‘ടോമാഹോക്ക്’ (Tomahawk) ക്രൂസ് മിസൈലുകൾ. ഇത്രയും ഭീമമായ തോതിൽ ആക്രമണം നടത്തിയതോടെ മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ആയുധശേഖരം കാലിയാകുകയാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ ക്ഷാമം രൂക്ഷമായതോടെ പെന്റഗൺ (Pentagon) ഉദ്യോഗസ്ഥർ അടിയന്തര ചർച്ചകൾ ആരംഭിച്ചു.
What you should read next
ഇസ്രയേലിനെതിരെ തൊടുത്ത മിസൈലുകളിൽ ‘ഇന്ത്യൻ ജനതയ്ക്ക് നന്ദി’യെന്നെഴുതി ഇറാൻ; ചിത്രങ്ങൾ വൈറൽ
നിർമാണത്തിലെ കാലതാമസം
വിക്ഷേപിക്കുന്ന വേഗത്തിൽ പുതിയ മിസൈലുകൾ നിർമിച്ചെടുക്കാൻ കഴിയില്ല എന്നതാണ് അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി:
ADVERTISEMENT
വിലയും സമയവും: ഒരു ടോമാഹോക്ക് മിസൈൽ നിർമിക്കാൻ ഏകദേശം രണ്ട് വർഷത്തോളം സമയമെടുക്കും. ഒന്നിന്റെ നിർമാണച്ചിലവ് 3.6 ദശലക്ഷം ഡോളറാണ് (ഏകദേശം 30 കോടി രൂപ).
കുറഞ്ഞ ഉൽപ്പാദനം: വർഷത്തിൽ വെറും നൂറുകണക്കിന് മിസൈലുകൾ മാത്രമാണ് അമേരിക്ക നിലവിൽ നിർമിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രതിരോധ ബജറ്റിൽ വെറും 57 ടോമാഹോക്ക് മിസൈലുകൾക്ക് മാത്രമാണ് തുക വകയിരുത്തിയിരുന്നത്.
ഈ സാഹചര്യത്തിൽ വെറും നാലാഴ്ച കൊണ്ട് 850 എണ്ണം ഉപയോഗിച്ചു തീർത്തത് സൈന്യത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്.
ADVERTISEMENT
കാലിയായി ആയുധപ്പുര
പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളിലുള്ള ടോമാഹോക്ക് മിസൈലുകളുടെ എണ്ണം “അപകടകരമാംവിധം കുറവാണെന്ന്” (Alarmingly low) മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. അടിയന്തരമായി ഇടപെട്ട് പുതിയവ എത്തിച്ചില്ലെങ്കിൽ, ഉടൻ തന്നെ ഈ മേഖലയിൽ അമേരിക്കയ്ക്ക് മിസൈലുകൾ ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നും അവർ വാഷിങ്ടൺ പോസ്റ്റിനോട് വ്യക്തമാക്കി.
What you should read next
28 ദിവസ റീചാർജ് ‘കെണി’ സർക്കാർ പൂട്ടിച്ചോ, ഇതല്ലെ 2022ലും ട്രായി ആവശ്യപ്പെട്ടത്?
അടുത്ത പടിയെന്ത്?
ADVERTISEMENT
യുദ്ധം തുടരുന്ന സാഹചര്യത്തിൽ പെട്ടെന്നൊരു പരിഹാരം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അമേരിക്കൻ സൈനിക നേതൃത്വം. പ്രതിസന്ധി മറികടക്കാൻ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങളിൽ നിന്ന് മിസൈലുകൾ പശ്ചിമേഷ്യയിലേക്ക് എത്തിക്കണോ, അതോ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പെന്റഗണിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മറ്റ് മേഖലകളിൽ നിന്ന് ആയുധങ്ങൾ പിൻവലിക്കുന്നത് രാജ്യാന്തര തലത്തിൽ അമേരിക്കയുടെ പ്രതിരോധ വിന്യാസത്തെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

