ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ന് രാവിലെയാണ് ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ താവളത്തിൽ നിന്ന് രാഷ്ട്രപതിയുമായി റഫാൽ പറന്നുയർന്നത്. രാഷ്ട്പതി ദ്രൗപദി മുർമു ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്. ഇന്ത്യയുടെ സായുധ സേനയുടെ സുപ്രീം കമാൻഡറായ ദ്രൗപദി മുർമു 2023 ഏപ്രിൽ 8 ന് അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽ നിന്ന് സുഖോയ്-30 എംകെഐ ജെറ്റിൽ പറന്നിരുന്നു. പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിയാണ് രാഷ്ട്രപതി സഞ്ചരിച്ച റഫാൽ പറത്തിയത്.
‘പാക്കിസ്ഥാനിലെ ഓരോ ജില്ലയിലും ജയ്ഷെ വനിതാ ബ്രിഗേഡ്, കർശന പരിശീലനം’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഭീകരൻ മസൂദ് അസ്ഹർ
യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണ് ദ്രൗപദി മുർമു. ദ്രൗപദി മുർമുവിനു മുമ്പ്, മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൾ കലാമും പ്രതിഭ പാട്ടീലും സുഖോയ്-30 എംകെഐയിൽ പറന്നിരുന്നു. അതേസമയം, റഫാലിൽ ഒരു ഇന്ത്യൻ രാഷ്ട്രപതി ഇതാദ്യമായാണ് പറക്കുന്നത്. 2020 ൽ അംബാലയിലെ വ്യോമസേനാ താവളത്തിൽ വച്ചാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. വ്യോമസേനയുടെ 17-ാമത്തെ സ്ക്വാഡ്രണായ ‘ഗോൾഡൻ ആരോസ്’ ന്റെ ഭാഗമാണ് റഫാൽ വിമാനങ്ങൾ.
വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Defence_Squad എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
President Droupadi Murmu takes a sortie in a Rafale in Ambala, Haryana.#Rafale @rashtrapatibhvn #DroupadiMurmu @MIB_India @PIB_India pic.twitter.com/xICTpZeRa2
— All India Radio News (@airnewsalerts) October 29, 2025
പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES

