ദുബായ് ∙ ഭാവിയുടെ വയർലെസ് സാങ്കേതികവിദ്യയായ 6ജി ടെറാഹെർട്‌സ് (THz) പൈലറ്റ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇ&യുഎഇയും ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബിയും മധ്യപൂർവദേശത്തെ തന്നെ ആദ്യത്തെ ഈ പരീക്ഷണം സെക്കൻഡിൽ 145 ജിഗാബൈറ്റ്‌സ് (Gbps) എന്ന റെക്കോർഡ് വേഗം കൈവരിച്ചു. ഇതോടെ നൂതനവും സുസ്ഥിരവുമായ കണക്റ്റിവിറ്റിയിൽ മുന്നേറാനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് വലിയൊരു നാഴികക്കല്ലായി ഈ നേട്ടം മാറി.
‘ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു, എങ്കിലും സന്തോഷം’: ലക്ഷങ്ങളുടെ സമ്മാന തിളക്കത്തിൽ മലയാളി ഉൾപ്പെടെ നാല് പ്രവാസികൾ: ആരാകും 55 കോടി രൂപയുടെ ഭാഗ്യവാൻ?
യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ; ‘അനുമതിയില്ലാത്ത നടപ്പ്’, പിന്നാലെ നടപടി
അതിവേഗവും കുറഞ്ഞ ലേറ്റൻസിയുമുള്ള (Low-latency) കണക്റ്റിവിറ്റി നൽകാൻ ടെറാഹെർട്‌സ് ഫ്രീക്വൻസികൾക്ക് കഴിയുമെന്ന് ഈ പരീക്ഷണം സാധൂകരിച്ചു. ഹോളോഗ്രാഫിക് ടെലിപ്രസൻസ്, എക്സ്റ്റെൻഡഡ് റിയാലിറ്റി, ടെറാബിറ്റ്-ക്ലാസ് ബാക്ക്ഹോൾ, ഡിജിറ്റൽ ട്വിൻസ് പോലുള്ള അടുത്ത തലമുറ ആപ്ലിക്കേഷനുകൾ യാഥാർഥ്യമാക്കാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. വയർലെസ് സാങ്കേതികവിദ്യയിൽ ആഗോള നേതൃത്വം നേടാനുള്ള യുഎഇയുടെ ലക്ഷ്യങ്ങളെയാണ് ഈ പ്രദർശനം അടിവരയിടുന്നത്. ഇത് വ്യവസായത്തിന് മാത്രമല്ല, യുഎഇക്ക് തന്നെ ഒരു വഴിത്തിരിവാണെന്ന് ഇ& യുഎഇയുടെ ആക്ടിങ് ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫീസർ മാർവാൻ ബിൻ ഷാക്കിർ പറഞ്ഞു. കണക്റ്റിവിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അക്കാദമിക സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം വളരെ പ്രധാനമാണ്.

