ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ‘വിദേശ സുന്ദരി’യുമായി പ്രണയത്തിലായ എയിംസിലെ യുവ ഗവേഷകന് പോയത് ലക്ഷങ്ങൾ. പ്രണയം നടിച്ചു കൂടെക്കൂടിയ ‘യുവതി’ വാഗ്ദാനം ചെയ്ത ബിസിനസിൽ പണം മുടക്കിയപ്പോൾ നഷ്ടമായത് 1.90 ലക്ഷം രൂപയാണ്. സംഭവത്തിൽ മൈക്കൽ ഇഗ എന്ന ഉഗാണ്ടൻ പൗരനെ ഡൽഹി പൊലീസ് സൈബർ സെൽ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലേക്ക് 1.4 ലക്ഷം കോടി! ലോകം ഞെട്ടുന്ന ഭീമൻ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; വമ്പൻ നേട്ടങ്ങൾ എന്തൊക്കെ?
വിദേശ വനിതകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.ആഴ്ചകൾക്ക് മുൻപാണ് ഡേറ്റിങ് ആപ്പിലൂടെ ഗവേഷകൻ ‘വിദേശ വനിത’യുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും ദിവസവും ചാറ്റ് ചെയ്യുകയും സൗഹൃദം വളർത്തുകയും ചെയ്തു. താനൊരു സ്വപ്നസുന്ദരിയുമായാണ് അടുപ്പത്തിലാകുന്നതെന്ന് കരുതിയ ഗവേഷകൻ സ്വന്തം വിവരങ്ങളെല്ലാം പങ്കുവെച്ചു. എന്നാൽ മറുഭാഗത്ത് ചാറ്റ് ചെയ്തിരുന്നത് ഒരു ഉഗാണ്ടൻ സൈബർ ക്രിമിനൽ ആയിരുന്നുവെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞില്ല.
വിശ്വാസം നേടിയെടുത്ത ശേഷം പ്രതി താനൊരു ബ്യൂട്ടി പ്രൊഡക്ട് കമ്പനിയിലെ ജീവനക്കാരിയാണെന്ന് ഗവേഷകനെ ധരിപ്പിച്ചു. തുടർന്ന് ലാഭകരമായ ഒരു ‘ഓയിൽ ബിസിനസ്’ അവസരമുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. അസമിൽ നിന്ന് ലഭിക്കുന്ന അപൂർവ്വയിനം എണ്ണ ലിറ്ററിന് 2 ലക്ഷം രൂപയ്ക്ക് വാങ്ങി വിപണിയിൽ 3.5 ലക്ഷം രൂപയ്ക്ക് മറിച്ചുവിൽക്കാം എന്നായിരുന്നു വാഗ്ദാനം.
ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളി, ദാമ്പത്യ വിശ്വസ്തതയിൽ മനുഷ്യന്റെ സ്ഥാനം എത്രാമത്? അമ്പരപ്പിക്കുന്ന കണക്കുകൾ
വലിയ ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഗവേഷകൻ പ്രതി നൽകിയ അക്കൗണ്ടിലേക്ക് 1.90 ലക്ഷം രൂപ അയച്ചുകൊടുത്തു. പണം അക്കൗണ്ടിലെത്തിയതോടെ അതുവരെ സ്നേഹം നടിച്ചിരുന്ന ‘യുവതി’ അപ്രത്യക്ഷയായി. ഫോൺ സ്വിച്ച് ഓഫ് ആവുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമാവുകയും ചെയ്തതോടെയാണ് താൻ കബളിക്കപ്പെട്ട വിവരം ഗവേഷകൻ തിരിച്ചറിയുന്നത്. തുടർന്ന് നൽകിയ പരാതിയിലാണ് ഉഗാണ്ടൻ സ്വദേശി പിടിയിലായത്.
Technology News
Cyber crime
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

