ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ കൊലപാതകത്തിന് പിന്നാലെ കാഷ്മീരിലുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ചു. പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇന്റർനെറ്റ് നിയന്ത്രണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
15 ലക്ഷത്തോളം ഷിയാ വിഭാഗക്കാരുള്ള കാഷ്മീരിൽ ലാൽ ചൗക്ക്, സൈദ കടൽ, ബുഡ്ഗാം, ബന്ദിപ്പോര, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങി. യുഎസ്, ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
കാഷ്മീരിലെ എല്ലാ മൊബൈൽ നെറ്റ്വർക്കുകളിലും ഹൈ-സ്പീഡ് മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചിരിക്കുകയാണെന്നും നെറ്റ്വർക്ക് വേഗത കുറച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളും മറ്റ് വാർത്താ പ്ലാറ്റ്ഫോമുകളും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പോലീസ് പറഞ്ഞു.
Mobile internet speed restricted Kashmir protests

