പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ, ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യത്തിലെ അതിവേഗ പ്രതികരണ വിഭാഗമായ ’82-ാം എയർബോൺ ഡിവിഷനെ’ (82nd Airborne Division) വീണ്ടും മിഡിൽ ഈസ്റ്റിലേക്ക് നിയോഗിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഡിവിഷൻ കമാൻഡർ മേജർ ജനറൽ ബ്രാൻഡൻ ടെഗ്‌റ്റ്‌മെയറുടെ നേതൃത്വത്തിലുള്ള ആയിരത്തോളം സൈനികർ വരുംദിവസങ്ങളിൽ മേഖലയിലേക്ക് തിരിക്കും.പാരഷൂട്ട് വഴി ഇറങ്ങി മിന്നൽ ആക്രമണം നടത്തുന്നതിലാണ് ഇവർ വൈദഗ്ധ്യം നേടിയിരിക്കുന്നത്. ഇറാനുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുമ്പോഴും യുദ്ധസജ്ജമായ സൈനിക വിന്യാസം മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ: അധ്യാപകന് ആജീവനാന്ത വിലക്ക്
Europe News
അതിവേഗ തിരിച്ചടി ലക്ഷ്യം
സൈന്യത്തിലെ ഇമിഡിയിറ്റ് റെസ്പോൺസ് ഫോഴ്സ് (IRF) വിഭാഗത്തിൽപ്പെട്ട ഒരു ബറ്റാലിയൻ സൈനികരും ഡിവിഷൻ സ്റ്റാഫുമാണ് ആദ്യഘട്ടത്തിൽ പുറപ്പെടുന്നത്. 18 മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന്റെ ഏത് ഭാഗത്തും എത്തിച്ചേരാൻ ശേഷിയുള്ളവരാണ് ഇവർ. നിലവിലെ വിന്യാസം ഒരു ‘റെഡി യൂണിറ്റ്’ എന്ന നിലയിലായിരിക്കുമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം ഇവരെ പോരാട്ടത്തിന് ഉപയോഗിക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ: അധ്യാപകന് ആജീവനാന്ത വിലക്ക്
Europe News
2020ലെ സമാന സാഹചര്യം?
2020ൽ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് തലവൻ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഉണ്ടായ സംഘർഷാവസ്ഥയിലാണ് ഇതിന് മുൻപ് ഇത്തരത്തിൽ 82-ാം എയർബോൺ ഡിവിഷനെ കൂട്ടമായി മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ചിരുന്നത്. അന്ന് ഇറാൻ തിരിച്ചടിക്ക് ഒരുങ്ങവെ പ്രതിരോധം തീർക്കാൻ അമേരിക്ക ഉപയോഗിച്ചത് ഇതേ എലൈറ്റ് യൂണിറ്റിനെയായിരുന്നു
ADVERTISEMENT
ആരാണ് ഈ ‘ഓൾ അമേരിക്കൻസ്’?
1917ൽ രൂപീകൃതമായ ഈ ഡിവിഷൻ, ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വലിയ പോരാട്ടങ്ങൾ കാഴ്ചവെച്ചവരാണ്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സൈനികർ ഉൾപ്പെട്ടതിനാലാണ് ഇവർക്ക് ‘ഓൾ അമേരിക്കൻ’ എന്ന പേരും യൂണിഫോമിൽ ‘AA’ എന്ന ചിഹ്നവും ലഭിച്ചത്.
ഇമീഡിയറ്റ് റെസ്പോൺസ് ഫോഴ്സ് ): 18 മണിക്കൂറിനുള്ളിൽ എവിടെയും
നിലവിൽ മിഡിൽ ഈസ്റ്റിലേക്ക് തിരിക്കുന്നത് ഈ ഡിവിഷനിലെ ‘ഇമീഡിയറ്റ് റെസ്പോൺസ് ഫോഴ്സ്’ (IRF) ആണ്. ഉത്തരവ് ലഭിച്ച് വെറും 18 മണിക്കൂറിനുള്ളിൽ ലോകത്തിന്റെ ഏത് കോണിലും എത്തിച്ചേരാൻ ശേഷിയുള്ള ഈ വിഭാഗം, വരും ദിവസങ്ങളിൽ ഫോർട്ട് ലിബേർട്ടിയിൽ (പഴയ ഫോർട്ട് ബ്രാഗ്) നിന്നും പുറപ്പെടും. ഒരു ബറ്റാലിയൻ സൈനികരും ഡിവിഷൻ സ്റ്റാഫുമാണ് ആദ്യഘട്ടത്തിൽ വിന്യസിക്കപ്പെടുക.
ട്രംപിന്റെ ‘ഇരട്ട തന്ത്രം’
ADVERTISEMENT
ഇറാനുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് പ്രസ്താവിക്കുമ്പോഴും സൈനിക ശക്തി വർദ്ധിപ്പിക്കുന്നത് വ്യക്തമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്:
നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ: അധ്യാപകന് ആജീവനാന്ത വിലക്ക്
Europe News
ഡിപ്ലോമസി ആൻഡ് ഫോഴ്സ്: ചർച്ചകൾ പരാജയപ്പെട്ടാൽ തിരിച്ചടിക്കാൻ തയ്യാറാണെന്ന സന്ദേശം ഇറാനു നൽകുക.
എയർപോർട്ട് സെക്യൂരിറ്റി: വിമാനത്താവളങ്ങൾ പിടിച്ചെടുക്കാനും നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി മാറ്റാനും ഇവർക്ക് വൈദഗ്ധ്യമുണ്ട്.
നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ: അധ്യാപകന് ആജീവനാന്ത വിലക്ക്
Europe News
സഖ്യകക്ഷികൾക്ക് ആത്മവിശ്വാസം: ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുക.
വരാനിരിക്കുന്ന നീക്കങ്ങൾ
ADVERTISEMENT
നിലവിൽ ആയിരം സൈനികരെയാണ് നിയോഗിച്ചിട്ടുള്ളതെങ്കിലും, സാഹചര്യം മോശമായാൽ ഡിവിഷനിലെ കൂടുതൽ ബ്രിഗേഡുകളെ അയക്കാൻ പെന്റഗൺ പദ്ധതിയിടുന്നുണ്ട്. വടക്കൻ കരോലിനയിലെ ഫോർട്ട് ലിബേർട്ടിയിൽ ബാക്കിയുള്ള സൈനികരും ഏത് നിമിഷവും പുറപ്പെടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.മിഡിൽ ഈസ്റ്റിലെ സമാധാന നീക്കങ്ങളെ ഈ സൈനിക വിന്യാസം എങ്ങനെ ബാധിക്കുമെന്നതിൽ ലോകരാഷ്ട്രങ്ങൾക്ക് ആശങ്കയുണ്ട്.

