Breaking
12 Apr 2026, Sun

അണ്ടർവാട്ടർ സ്കൂട്ടറിലെന്ന പോലെ യാത്ര ചെയ്യുന്ന മനുഷ്യ ടോർപിഡോകൾ; ബ്രിട്ടനെ വിറപ്പിച്ച മയാലെ!

ഇറാന്റെ ഐറിസ് ദേന പടക്കപ്പലിനു നേർക്ക് യുഎസ് ആക്രമണം നടത്തിയത് ടോർപിഡോകളുപയോഗിച്ചാണെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ടോർപിഡോകൾക്കു പുറമേ മനുഷ്യ ടോർപിഡോകൾ ലോകത്തുണ്ടായിരുന്നത് അറിയാമോ. രണ്ടാം ലോകയുദ്ധകാലത്ത് വികസിപ്പിച്ചെടുത്ത ഏറ്റവും അസാധാരണ നാവികായുധങ്ങളിൽ ഒന്നായിരുന്നു മനുഷ്യ ടോർപിഡോകൾ. പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽവിദഗ്ധർ പ്രവർത്തിപ്പിച്ചിരുന്ന, സാവധാനം സഞ്ചരിക്കുന്ന ജലാന്തര വാഹനങ്ങളായിരുന്നു ഇവ. ശത്രുക്കപ്പലുകൾക്ക് നേരെ ഇവയെ നയിക്കുകയും കപ്പലിന്റെ അടിഭാഗത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയുമായിരുന്നു ദൗത്യം.

മെറ്റയെ ‘കുടുക്കി’യത് ആ രഹസ്യ അന്വേഷണം; കൗമാരക്കാരെ ചൂഷണം ചെയ്തു, 56 കോടി പിഴയിട്ട് കോടതി

ഉപയോഗിക്കുന്നവർക്ക് അതീവ അപകടകരമായിരുന്നെങ്കിലും, യുദ്ധകാലത്തെ പല സാഹസിക ദൗത്യങ്ങളിലും മനുഷ്യ ടോർപിഡോകൾ ഫലപ്രദമായിരുന്നു. ഇറ്റാലിയൻ നാവികസേനാ എൻജിനീയർമാർ ‘സിലൂറോ എ ലെന്റ കോർസ’അഥവാ ‘മയാലെ’ എന്ന മനുഷ്യടോർപിഡോ വികസിപ്പിച്ചു.

രാത്രിയുടെ മറവിൽ തുറമുഖങ്ങളിലൂടെ…

ADVERTISEMENT

നീണ്ട, കുഴലിന്റെ ആകൃതിയുള്ള ഒരു സാധാരണ ടോർപ്പിഡോ പോലെയായിരുന്നെങ്കിലും, ഒരു ചെറിയ അണ്ടർവാട്ടർ സ്കൂട്ടറിലെന്ന പോലെ യാത്ര ചെയ്യുന്ന രണ്ട് മുങ്ങൽവിദഗ്ധരെ വഹിക്കാനായിരുന്നു ഇത് . ഡൈവിങ് സ്യൂട്ടുകളും ശ്വസനോപകരണങ്ങളും ധരിച്ച്, രാത്രിയുടെ മറവിൽ തുറമുഖങ്ങളിലൂടെയും നാവിക പ്രതിരോധ സംവിധാനങ്ങൾക്കിടയിലൂടെയും അവർ ഈ ടോർപിഡോ സാവധാനം ലക്ഷ്യസ്ഥാനത്തേക്ക് നയിച്ചു.

വാഹനത്തിന്റെ മുൻഭാഗത്ത് സ്ഫോടകവസ്തുക്കൾ നിറച്ച, വേർപെടുത്താവുന്ന ഒരു പോർമുനയുണ്ടായിരുന്നു. ലക്ഷ്യമിട്ട കപ്പലിനടുത്ത് എത്തിയാൽ, മുങ്ങൽവിദഗ്ധർ ഈ പോർമുന വേർപെടുത്തി ക്ലാമ്പുകളോ കാന്തിക ഉപകരണങ്ങളോ ഉപയോഗിച്ച് കപ്പലിന്റെ അടിവശത്ത് ഘടിപ്പിച്ചു. അതിനുശേഷം ടൈമർ പ്രവർത്തിപ്പിക്കും. ഇത് സൈനികർക്ക് രക്ഷപ്പെടാൻ സമയം നൽകി.

ഈ ആയുധത്തിന് പിന്നിലെ പ്രധാന ശിൽപികളിൽ ഒരാൾ ഇറ്റാലിയൻ നാവിക എൻജിനീയറും ഓഫിസറുമായ ടെസിയോ ടെസി ആയിരുന്നു. 1941 ഡിസംബറിൽ നടന്ന അലക്സാൻഡ്രിയ ആക്രമണമാണ് മനുഷ്യ ടോർപിഡോകളുടെ ഏറ്റവും പ്രശസ്തമായ ഉപയോഗം. ഈ സാഹസിക ദൗത്യത്തിൽ, മൂന്ന് മനുഷ്യ ടോർപ്പിഡോകളിലായി ആറ് ഇറ്റാലിയൻ മുങ്ങൽവിദഗ്ധർ, ബ്രിട്ടിഷ് മെഡിറ്ററേനിയൻ നാവിക വ്യൂഹം നങ്കൂരമിട്ടിരുന്ന, അതീവ സുരക്ഷാ സംവിധാനങ്ങളുള്ള അലക്സാൻഡ്രിയ തുറമുഖത്തേക്ക് രഹസ്യമായി പ്രവേശിച്ചു.

ADVERTISEMENT

ദൗത്യം അപകടം നിറഞ്ഞതായിരുന്നു..

നിരവധി സാങ്കേതിക തകരാറുകളും പിടിക്കപ്പെടാനുള്ള സാധ്യതകളും ഉണ്ടായിരുന്നിട്ടും, എച്ച്എംഎസ് ക്വീൻ എലിസബത്ത്, എച്ച്എംഎസ് വാലിയന്റ് എന്നീ രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതിൽ മുങ്ങൽവിദഗ്ധർ വിജയിച്ചു. സ്ഫോടനത്തിൽ രണ്ട് കപ്പലുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും അവ താൽക്കാലികമായി പ്രവർത്തനരഹിതമാവുകയും ചെയ്തു. യുദ്ധത്തിലെ ഏറ്റവും വിജയകരമായ നാവിക അട്ടിമറി നീക്കങ്ങളിൽ ഒന്നായാണ് ഈ ആക്രമണം കണക്കാക്കപ്പെടുന്നത്.

What you should read next

‘ടാക്ടിക്കൽ കുട’: ഹൈടെക് ഡ്രോണുകളെ കബളിപ്പിച്ച ആ ലോടെക് വിദ്യ, ലക്ഷങ്ങൾ വിലയുള്ള തെർമൽ ബ്ലാങ്കറ്റുകൾ വെറുതെയായോ?

ദൗത്യം അപകടം നിറഞ്ഞതായിരുന്നു. വലകൾ, മൈനുകൾ, പട്രോളിങ് ബോട്ടുകൾ തുടങ്ങിയ ജലാന്തര തടസ്സങ്ങൾക്കിടയിലൂടെയായിരുന്നു സൈനികർക്ക് സഞ്ചരിക്കേണ്ടിയിരുന്നത്. ഓക്സിജൻ വിഷബാധ, ശരീര താപനില അപകടകരമാംവിധം താഴുന്നത് (ഹൈപ്പോതെർമിയ), മുങ്ങിമരണം എന്നിവയെല്ലാം നിരന്തരമായ ഭീഷണികളായിരുന്നു.ഇറ്റാലിയൻ മനുഷ്യ ടോർപ്പിഡോ ആക്രമണങ്ങളുടെ വിജയം സമാനമായ ആയുധങ്ങൾ വികസിപ്പിക്കാൻ മറ്റ് രാജ്യങ്ങൾക്കും പ്രചോദനമായി.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *