Breaking
3 Feb 2026, Tue

അമേരിക്കൻ മണ്ണിലെ ഖത്തറിന്റെ സൈനിക താവളം യുഎസിന്റെ പൂർണ്ണ നിയന്ത്രണത്തിൽ: പ്രതിരോധ സെക്രട്ടറി

വാഷിങ്ടൻ ∙ ഖത്തർ ഐഡഹോയിലെ യുഎസ് സൈനിക താവളത്തിൽ വ്യോമസേനാ കേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നടത്തിയ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിലെ സുപ്രധാനമായൊരു ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു. ഐഡഹോയിലെ മൗണ്ടൻ ഹോം എയർ ഫോഴ്സ് ബേസിൽ ഖത്തർ എമിരി വ്യോമസേനാ കേന്ദ്രം നിർമിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഹെഗ്സെത്ത് പെന്റഗണിൽ വച്ച് ഖത്തർ പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.

മൃതദേഹം വിട്ടുനൽകുന്നതിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥ; എയ്ഞ്ചൽ വിടവാങ്ങിയത് വിവാഹത്തിന് മാസങ്ങൾ ബാക്കിനിൽക്കെ

നവവരൻ, ഉന്നത കുടുംബാംഗം: ഭാവി തകർത്ത കുറ്റകൃത്യം; ദുബായിൽ യുവാവിന് 10 വർഷം തടവ്; കോടതിവളപ്പിൽ കണ്ണീർമഴ

ഖത്തർ വാങ്ങിയ എഫ്-15 യുദ്ധവിമാനങ്ങളുടെ ഒരു കൂട്ടത്തെയും പൈലറ്റുമാരെയും ഈ കേന്ദ്രം ഉൾക്കൊള്ളുമെന്നും, ഇത് സംയുക്ത പരിശീലനം മെച്ചപ്പെടുത്താനും പോരാട്ട ശേഷി വർധിപ്പിക്കാനും സഹകരണ ശേഷി കൂട്ടാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാരംഭ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ മണ്ണിൽ ഒരു വിദേശ സൈനിക താവളം സ്ഥാപിക്കുന്നു എന്ന തരത്തിൽ തെറ്റിധാരണകൾ ഉണ്ടായപ്പോൾ, ഹെഗ്‌സെത്ത് ഉടൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

ഇത് ഒരു സ്വതന്ത്ര സൈനിക താവളമല്ലെന്നും, നിലവിലുള്ള യുഎസ് താവളത്തിനുള്ളിൽ, യുഎസിന്റെ പൂർണ്ണ നിയന്ത്രണത്തിൽ മറ്റ് സഖ്യകക്ഷികൾക്കുള്ളതുപോലെ ഒരു പരിശീലന കേന്ദ്രം മാത്രമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രഖ്യാപനം, സമീപകാല ഇസ്രയേൽ-ഹമാസ് സമാധാന ചർച്ചകളിൽ ഖത്തർ വഹിച്ച നിർണായക പങ്ക് കണക്കിലെടുത്ത്, യുഎസ്-ഖത്തബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം PeteHegseth എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *