Breaking
21 Jun 2025, Sat

ഐഫോൺ 14 പ്രോ മാക്‌സ് പൊട്ടിത്തെറിച്ച് പരുക്കേറ്റെന്ന് യുവതി, ആപ്പിൾ പറയുന്നത് ഇങ്ങനെ

ഐഫോൺ 14 പ്രോ മാക്‌സ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുവെന്നും പൊള്ളലുണ്ടായെന്നും യുവതി.ഉറങ്ങുന്നതിന് മുമ്പ് ഫോൺ പ്ലഗ് ഇൻ ചെയ്‌തശേഷം കിടന്നു ഉറക്കമുണർന്നപ്പോഴാണ് ഉപകരണത്തിനും മുറിയിലും തീപിടിച്ചതായി കണ്ടത്. കാര്യമായ കേടുപാടുകളും പരുക്കുകളും ഉണ്ടായെന്നും കമ്പനി ഇതെല്ലാം പരിഹരിക്കണമെന്നും ഇരയായി യുവതി ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ആപ്പിൾ ടീം കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

2022ൽ വാങ്ങിയതാണ് ഈ ഐഫോൺ, ഈ സ്‌ഫോടനം നടക്കുമ്പോഴേക്കും അതിന്റെ വാറന്റി കാലയളവ് കഴിഞ്ഞിരുന്നു.എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ വളരെ ഗൗരവമായി കാണുന്നുവെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകിക്കൊണ്ട് ആപ്പിൾ അവകാശവാദങ്ങളോട് പ്രതികരിച്ചു. ഫോണിന്റെ വാറന്റി അവസാനിച്ചെങ്കിലും ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. സംഭവത്തിന്റെ കാരണം മനസിലാക്കാൻ സഹായിക്കുന്നതിന് വിശകലനത്തിനായി ഉപകരണം തിരികെ അയയ്ക്കാൻ ആപ്പിൾ പറയുന്നു. സുരക്ഷാ അപകടസാധ്യതകൾ ഉൾപ്പെടുന്ന അത്തരം സാഹചര്യങ്ങൾ തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്ന് കമ്പനി പറയുന്നു..

ചാർ‍ജ് ചെയ്യുമ്പോൾ മുന്‍കരുതൽ എടുക്കണം

സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ, കിടക്കയ്ക്കോ തലയിണയ്ക്കോ സമീപം ഫോണുകൾ ചാർജ് ചെയ്യുന്നതിനെതിരെ ഉപയോക്താക്കൾ മുൻകരുതലെടുക്കണമെന്നു വിദഗ്ദർ നിർദ്ദേശിക്കുന്നു. കൂടാതെ, ഉപയോഗത്തിന് ശേഷം ചാർജറുകൾ അൺപ്ലഗ് ചെയ്യേണ്ടതും സുരക്ഷാ അപകടങ്ങൾ ഉണ്ടാക്കുന്ന നിലവാരമില്ലാത്ത ചാർജറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതും വളരെ പ്രധാനമാണ്.

രാത്രി മുഴുവന്‍ ചാർജ് ചെയ്യാൻ ഇടുന്നത് ഒഴിവാക്കാനും കത്തുന്ന വസ്തുക്കളിൽ നിന്ന് അകത്തി വേണം ഉറങ്ങുമ്പോൾ സൂക്ഷിക്കാനെന്നും വിദഗ്ധർ ശിപാർശ ചെയ്യുന്നു. ആപ്പിൾ പോലുള്ള കമ്പനികളിൽ ഇത്തരം സംഭവങ്ങൾ വിരളമാണെങ്കിലും, സ്‌മാർട്ട്‌ഫോൺ നിർമാണത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളുടെ ആവശ്യകതയും വിദഗ്ദർ പങ്കുവയ്ക്കുന്നു. ഉപയോക്താക്കൾ അവരുടെ ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കാനും ബാറ്ററി വീർത്തുവരിക പോലുള്ള ലക്ഷണങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശിക്കുന്നു.

Content retrieved from: https://www.manoramaonline.com/technology/gadgets/2024/11/07/iphone-14-pro-max-battery-explosion-leaves-woman-with-serious-burns-and-injury-what-apple-said.html.

By admin

Leave a Reply

Your email address will not be published. Required fields are marked *